25.8.11

0 സകാത്തുൽ ഫിത്വറും ഈദ്‌ ആഘോഷവും


( ഫുഖാ സെന്ററിന്‌ വേണ്ടി 2009 എഴുതിയത്‌)
പുണ്യങ്ങ പെയ്തിറങ്ങും വസന്തനാളുക വിടപറയുകയാണ്‌. അന്നപാനീയങ്ങ മുന്നിലുണ്ടെങ്കിലും സ്രഷ്ടാവിന്റെ കപന അനുസരിച്ച്‌ അവ ഉപേക്ഷിച്ചു. പക്ഷെ വ്രതശുദ്ധിയുടെ ചൈതന്യത്തെ നശിപ്പിക്കുന്ന സംസാരങ്ങളും മറ്റ്‌ പ്രവത്തനങ്ങളും ഉപേക്ഷിക്കാനായോ?. ഇല്ലെങ്കി പട്ടിണികിടന്നത്കൊണ്ട്‌ മാത്രം എന്ത്‌ ഫലം. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനവേളയി വന്ന്‌ പോകുന്ന പോരായ്മക പരിഹരിക്കാ പരമകാരുണികനായ അല്ലാഹു തന്നെ വ്യവസ്ഥ ചെയ്തു. "സകാത്തു ഫിത്വ" അത്‌ നോമ്പുകാരന്ന്‌ ശുദ്ധീകരണവും ദരിദ്രന്ന്‌ ഭക്ഷണവുമാണ്‌. നോമ്പി വന്നുപോയ വീഴ്ചക സകാത്തു ഫിത്വറി പരിഹൃതമാവണം.

10.8.11

0 സകാത്ത്‌

(അൽ അൻസാർ സെന്ററിന്‌ വേണ്ടി എഴുതിയത്‌)

ധനം മനുഷ്യന്റെ നിലനിപ്പിന്ന്‌ ഏറ്റവും അനിവാര്യമായ ഒരു ഘടകമണ്‌. മറ്റെല്ലാമെന്നത്‌ പോലെത്തന്നെ എല്ലാവക്കും ഒരു പോലെ ഇത്‌ നകപ്പെട്ടിട്ടില്ല. നമ്മുടെ സമ്പത്തും മറ്റ്‌ കൈവശമുള്ളതുമെല്ലാം തന്റെ പരിശ്രമഫലമായി മാത്രമുണ്ടായതാണെന്നും അതിന്റെ പൂണ്ണ ഉടമസ്ഥാവകാശം തന്റേതുമാത്രമാണെന്നുമാണ്‌ പൊതുവേ മനുഷ്യന്റെ ചിന്ത. എന്നാ സാക്ഷാ ഉടമസ്ഥ സ്രൃഷ്ടാവും സംരക്ഷകനും സവ്വലോക പരിപലകനുമായ അല്ലാഹുവാണെന്നാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌.അല്ലാഹുവിന്റേതാകുന്നു ആകാശ ഭൂമികളിലുള്ളതെല്ലാം. അല്ലാഹുവിങ്കലിലേക്കാണ്‌ കാര്യങ്ങ മടക്കപ്പെടുന്നത്‌. (വിശുദ്ധ ഖു 3:109) തന്റെ സ്വത്ത്‌ തനിക്ക്‌ ഇഷ്ടമുള്ളത്പോലെ സൂക്ഷിച്ച്‌ വെക്കുകയോ ചെലവഴിക്കുകയോ ചെയ്യുമെന്ന്‌ പറയാ ഒരു സത്യവിശ്വാസിക്ക്‌ അവകാശമില്ല. എല്ലാറ്റിന്റെയും ഉടമസ്ഥനായ അല്ലാഹു നമുക്ക്‌ നകിയ ധനം അവന്റെ കപനാനിദ്ദേശമനുസരിച്ച്‌ മാത്രമേ വിനിയോഗിക്കേണ്ടതും ക്രയവിക്രയം ചെയ്യേണതും.

17.5.11

5 ലീഗിന്‌ നന്ദി പറയാം വി.എസ്സിനോട്‌ പിന്നെ ജമാഅത്തിനോടും

ഏറെ ആവേശത്തോടെയായിരുന്നു പലരും പതിമൂന്നാം തീയ്യതി ടെലിവിഷനു മുന്നിൽ കുത്തിയിരുന്നത്‌. സ്ക്രീനിൽ മിന്നിമറയുന്ന നമ്പറുകളും അവതാരകരുടെ കമന്റുകളും ആവേശത്തെ തള്ളിമാറ്റി പകരം ആശ്ചര്യവും അതിനെ ചവിട്ടിമാറ്റി ആശങ്കയും നൽകി. എഴുപതെ എഴുപത്‌ എന്ന്‌ ശബ്ദമുയർത്തിയുള്ള എനോൻസ്മന്റ്‌ കേട്ടതോടെ ഉദ്വേഗത്തിന്റെ കൊടുമുടിയിലെത്തിയിരിക്കാം പലരും. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക്‌ പഠിക്കാൻ മാത്രമുണ്ട്‌. എന്താണ്‌ ഈ തെരഞ്ഞെടുപ്പ്‌ നൽകിയ സന്ദേശം എന്ന്‌ ആലോചിച്ചപ്പോൾ വന്ന ചില ചിന്തകളാണ്‌ ഈ പോസ്റ്റിന്‌ കാരണം.

16.5.11

0 അൽ ക്വയ്ദ അമേരിക്കൻ സൃഷ്ടിയോ!!


പാക്കിസ്ഥാൻ മിലിട്ടറി അക്കാദമിയുടെ സമീപത്തെ ബംഗ്ലാവിൽ താമസിക്കുകയായിരുന്ന ലാദനെ കുറിച്ച്‌ കഴിഞ്ഞ ആഗസ്റ്റിൽ (2010) ആണ്‌ അമേരിക്കൻ സേനക്ക്‌ വിവരം ലഭിച്ചതു എന്ന്‌ അവർ പറയുന്നു. ആ ഒരു പ്രസ്താവനയോട്‌ നിരീക്ഷകർ പല വിധത്തിലുമാണ്‌ പ്രതികരിച്ചിരിക്കുന്നത്‌. മുൻപ്‌ അഫ്ഗാനിനേയും, ഇറാക്കിനേയും ഇപ്പോൾ ലിബിയുടേയും കാര്യത്തിൽ നിമിഷങ്ങൾക്കുള്ളിൽ ഇടപെടുകയും സൈനിക നടപടികൾ സ്വീകരിക്കുകയും ചെയ്ത അമേരിക്കക്ക്‌ താരതമ്യേന മറ്റുള്ളവരെ അപേക്ഷിച്ച്‌ ശക്തിയോ ആയുധ ബലമോ ഇല്ലാത്ത അവരു പ്രഖ്യാപിത ശത്രുവായ ലാദന്റെ സങ്കേതത്തെ കുറിച്ച്‌ വിവരം ലഭിച്ചിട്ട്‌ നടപടി സ്വീകരിക്കാൻ എട്ടു മാസത്തോളം സമയം വേണ്ടി വന്നു! അതും ലാദൻ ഒളിച്ച്‌ താമസിച്ചുകൊണ്ടിരുന്നത്‌ പാക്കിസ്ഥാൻ മിലിട്ടറി അക്കാദമിയുടെ സമീപത്തും!!

19.4.11

48 അങ്ങിനെ......... ജമാഅത്തെ ഇസ്‌ലാമി പെറ്റു.

എന്തല്ലാമായിരുന്നു, ദീനും ദുനിയാവും രണ്ടാക്കി. ഇസ്‌ലാം ദീനിനെ തുണ്ടാക്കി.
മതവും രാഷ്ട്രീയവും വിഭജിച്ചു. മറ്റുള്ളവരുടെ തൗഹീദ്‌ മുറിയൻ തൗഹീദാണ്‌ അവർക്ക്‌ ദീനിന്‌ ഒരു നേതൃത്വം രാഷ്ട്രീയത്തിന്‌ മറ്റൊരു നേതൃത്വം
, അവരുടെ തൗഹീദ്‌ അബൂജഹ്‌ലിന്റെ തൗഹീദാണ്‌. അങ്ങിനെ പോവുന്നു ജമാഅത്തിന്റെ സഹിഷ്‌ണുതയോടെയുള്ള ആരോപണങ്ങൾ. ഇപ്പോ എന്തായി, മൗദൂദികൾക്കും രാഷ്ട്രീയത്തിന്‌ മറ്റൊരു നേതൃത്വം.!! അല്ലെങ്കിലും ദീനും ദുനിയാവും ഒന്നുതന്നെയായി കാണുന്ന ജമാഅത്ത്‌ പാർട്ടിക്ക്‌ പണ്ടേ ഒരു പൊളിറ്റിക്കൽ സെക്രട്ടറിയുണ്ട്‌. അദ്ദേഹമാണ്‌ ഈ അടുത്ത്‌ പിണറായി സംഖാവുമായി നിശ്ചയിക്കൽ നടത്തിയയ്തിന്റെ പേരിൽ ഇറങ്ങിപ്പോന്നത്‌. ഉടനെ പാർട്ടി അണികൾക്ക്‌ സർക്കുലർ അയച്ചു. അദ്ദേഹം വ്യക്തിപരമായ കാരണത്താലാണ്‌ പാർട്ടി വിട്ടത്‌. അല്ലാതെ ആദർശപരമായ പ്രശ്നമല്ല എന്ന്‌. അങ്ങിനെയല്ലേ പറയൂ, പറയാവൂ. അതല്ലേ ദീൻ.

12.4.11

3 ജമാഅത്ത്‌ ബഡായി


പണ്ട്‌ ഞാൻ കാശ്മീരിൽ ഉള്ളപ്പോ ആയിരുന്നു കൊയപ്പങ്ങൾ. ഇന്നൊക്കെ ചെറിയ ചെറിയ പ്രശ്നങ്ങളല്ലേ ഉള്ളു. അന്ന്‌ ഞാൻ ഇന്ത്യൻ അതിർത്തിയിൽ  നിൽക്കുമ്പോ പെട്ടന്ന്‌ എന്റെ നേരെ അപ്പുറത്ത്‌ നിന്നും വെടിവെക്കാൻ തുടങ്ങി. ഞാൻ വിട്ടില്ല തിരിച്ച്‌ ഞാൻ വെച്ചു. കൂറേ എണ്ണം എന്റെ വെടികൊണ്ട്‌ വീണു. പക്ഷെ രസം അവിടേയല്ല പെട്ടന്ന്‌ നോക്കുമ്പോ എന്റെ തോക്കിലെ ഉണ്ട തീർന്നു പോയി. എന്തു ചെയ്യും ഞാൻ തോക്ക്‌ തിരിച്ച്‌ പിടിച്ച്‌ പിന്നെ വെടിയുണ്ട വരുമ്പൊ തോക്കിന്റെ പാത്തികൊണ്ട്‌ തടുത്തങ്ങ്‌ രക്ഷപ്പെട്ടു....

7.4.11

1 വി. എസ്‌. സ്വാർത്ഥനായ പ്രതികാരി

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ നടന്ന ചർച്ചകളിൽ പ്രധാനപ്പെ ട്ടതായിരുന്നു വി.എസ്സിന്റെ സ്ത്ഥാനാർത്ഥിത്വം. വി.എസ്‌ മൽസരിക്കേണ്ടതില്ല എന്ന്‌ തീരുമാനിച്ച സി.പി എമ്മിന്റെ സെക്രട്ടറിയറ്റ്‌ തീരുമാനത്തെ പോളിറ്റ്‌ ബ്യൂറോ തിരുത്തേണ്ടിവന്നു. പോളിറ്റ്‌ ബ്യൂറോ ഇങ്ങനെ ഒരു നിലപാട്‌ എടുത്തതിനെ കുറിച്ചും സംസ്ഥന സെക്രട്ടറിയറ്റ്‌ വി എസ്സിനെതിരെ തീരുമാനമെടുത്തതിനെ കുറിച്ചും ആലോചിച്ചുപോയ്‌.



19.5.09

1 ജമാഅത്ത്‌ കാലിലെ മഹാമന്തും ആരാന്റെ കാലിലെ നീർക്കെട്ടും

ജനാധിപത്യ പ്രക്രിയയിൽ നാളിത്‌വരെ ജമാഅത്തെ ഇസ്ലാമി സ്വീകരിച്ച്‌ വന്ന വൈരുദ്ധ്യാധിഷ്ഠിത നയനിലപാടുകളെ തുറന്നു കാണിച്ച്‌ കൊണ്ട്‌ ജനാബ്‌ കെ.എൻ.എ ഖാദർ 24.04.09 ന്‌ ചന്ദ്രികയിലെഴുതിയ ലേഖനത്തിന്‌ 16.05.09 ലെ പ്രബോധനത്തിലെ മറുപടി വായിക്കാനിടയായി. സ്വന്തം കാലിലെ മഹാമന്ത്‌ ഒളിപ്പിച്ച്‌ അന്യന്റെ കാലിലെ നീർക്കെട്ട്‌ വൻമന്തായി ചിത്രീകരിക്കുകയാണത്രെ കെഎൻഎ ഖാദറിന്റെ ദൗർബല്യം.

28.2.09

0 മെമ്പർ സ്ഥാനം മഹാകാര്യം നമുക്കും കിട്ടണം ചെയർമാൻ പദവി

(2009 ഫെബ്രുവരി മാസം ഇസ്‌ലാഹ്‌ മസികയിൽ വന്ന ലേഖനം)

മതമില്ലാത്ത ജീവനും 
പാഠപുസ്തക വിവാദവുമായി ബന്ധപ്പെട്ട്‌ മുസ്ലിം സംഘടനകളൊക്കെ ഒത്തു ചേരുകയും മത നിഷേധം പാഠ പുസ്തകത്തിലൂടെ കുട്ടികളിൽ കുത്തിവെക്കുന്നെങ്കിൽ അത്‌ പാടില്ലെന്ന്‌ ഏക സ്വരത്തിൽ പറയാൻ തെയ്യാറാവുകയും ചെയ്തിട്ട്‌ അധികം നാളുകളായിട്ടില്ല. ദീനിനോടും സമുദായത്തോടുമുള്ള തങ്ങളുടെ താൽപര്യം കാപട്യമായിരുന്നു എന്ന്‌ ഇപ്പോഴത്തെ വഖഫ്‌ ബോർഡ്‌ വിവാദത്തിലൂടെ ചില മഹാസംഘടനകൾ തെളിയിച്ചിരിക്കയാണ്‌.

31.10.08

0 വിഘടിതരുടെ പുത്തനുണർവ്വ്‌

(2008 ഓക്ടോബർ മാസം ഇസ്‌ലാഹിൽ വന്ന ലേഖനം)
2002 ആഗസ്റ്റ്‌ 17 ന്‌ ഹുസൈൻ മടവൂർ കെഎൻഎം കൗൺസിൽ വിളിച്ചുകൂട്ടി ജ:സെക്രട്ടറി എപി അബ്ദുൽഖാദർ മൗലവിയേയും പ്രസിഡണ്ട്‌ ടിപി അബ്ദുല്ലകോയമദനിയേയും 23 അംഗ പ്രവർത്തകസമിതിയേയും അവിശ്വാസത്തിലൂടെ പുറത്താക്കുകയും, പ്രസിഡണ്ടായി എവി അബ്ദുറഹ്മാൻ ഹാജിയേയും ജ:സെക്രട്ടറിയായി ഹുസൈൻ മടവൂരിനെയും തെരഞ്ഞെ ടുത്തിരിക്കുന്നുവേന്നും ആകയാൽ മുജാഹിദ്‌ സെന്ററും മറ്റ്‌ സ്വത്തുക്കളും തങ്ങളെ ഏൽപിച്ച്‌ രസീറ്റ്‌ വാങ്ങണമെന്നുമുള്ള വാദത്തോടെ രംഗത്ത്‌വന്ന മടവൂർ വിഭാഗത്തിന്റെ മേൽ കെഎൻ എമ്മിന്‌ അനൂകൂലമായി കോഴിക്കോട്‌ മുൻസീഫ്‌ കോർട്ട്‌ വിധി പുറപ്പെടുവിക്കുകയുണ്ടായി. കെ എൻഎം ജ:സെക്രട്ടറി എപി അബ്ദുൽഖാദർമൗലവി ഫയലാക്കിയ കേസിലാണ്‌ ചരിത്ര വിജയമായി മാറിയ വിധിയുണ്ടായത്‌. എന്നാൽ 80% മുജാഹിദുകളും തങ്ങളോടൊപ്പമാണെന്ന അവകാശവാദത്തോടെ രംഗത്ത്‌വന്ന മടവൂരിന്റെയും അനുയായികളുടേയും, മേൽവാദത്തെ കോടതി നിഷ്കരുണം തള്ളുകയും സാക്ഷി വിസ്താരത്തിന്ന്‌ പോലും ഹാജറാവാതിരുന്ന മടവൂരിനെ ശാസിക്കുകയും ചെയ്ത കോടതി കെഎൻഎമ്മിന്‌ കോടതി ചെലവു കൂടിനൽകണമെന്ന്‌ ഉത്തരവിടുകയും ചെയ്തപ്പോൾ അത്‌ വിഘടിതർക്കും പോഷക ഘടകങ്ങൾക്കും പുത്തനുണർവ്വ്‌ നൽകിയത്രെ !!! (ശബാബ്‌ 22.08.08)