2002 ആഗസ്റ്റ് 17 ന് ഹുസൈൻ മടവൂർ കെഎൻഎം കൗൺസിൽ വിളിച്ചുകൂട്ടി ജ:സെക്രട്ടറി എപി അബ്ദുൽഖാദർ മൗലവിയേയും പ്രസിഡണ്ട് ടിപി അബ്ദുല്ലകോയമദനിയേയും 23 അംഗ പ്രവർത്തകസമിതിയേയും അവിശ്വാസത്തിലൂടെ പുറത്താക്കുകയും, പ്രസിഡണ്ടായി എവി അബ്ദുറഹ്മാൻ ഹാജിയേയും ജ:സെക്രട്ടറിയായി ഹുസൈൻ മടവൂരിനെയും തെരഞ്ഞെ ടുത്തിരിക്കുന്നുവേന്നും ആകയാൽ മുജാഹിദ് സെന്ററും മറ്റ് സ്വത്തുക്കളും തങ്ങളെ ഏൽപിച്ച് രസീറ്റ് വാങ്ങണമെന്നുമുള്ള വാദത്തോടെ രംഗത്ത്‌വന്ന മടവൂർ വിഭാഗത്തിന്റെ മേൽ കെഎൻ എമ്മിന് അനൂകൂലമായി കോഴിക്കോട് മുൻസീഫ് കോർട്ട് വിധി പുറപ്പെടുവിക്കുകയുണ്ടായി. കെ എൻഎം ജ:സെക്രട്ടറി എപി അബ്ദുൽഖാദർമൗലവി ഫയലാക്കിയ കേസിലാണ് ചരിത്ര വിജയമായി മാറിയ വിധിയുണ്ടായത്. എന്നാൽ 80% മുജാഹിദുകളും തങ്ങളോടൊപ്പമാണെന്ന അവകാശവാദത്തോടെ രംഗത്ത്‌വന്ന മടവൂരിന്റെയും അനുയായികളുടേയും, മേൽവാദത്തെ കോടതി നിഷ്കരുണം തള്ളുകയും സാക്ഷി വിസ്താരത്തിന്ന് പോലും ഹാജറാവാതിരുന്ന മടവൂരിനെ ശാസിക്കുകയും ചെയ്ത കോടതി കെഎൻഎമ്മിന് കോടതി ചെലവു കൂടിനൽകണമെന്ന് ഉത്തരവിടുകയും ചെയ്തപ്പോൾ അത് വിഘടിതർക്കും പോഷക ഘടകങ്ങൾക്കും പുത്തനുണർവ്വ് നൽകിയത്രെ !!! (ശബാബ് 22.08.08)