23.8.12

1 ഏകമാനവികത; ഇസ്ലാം മുന്നോട്ടു വെക്കുന്ന പ്രഥമ സന്ദേശം

 (2012 ആഗസ്റ്റ്‌ 17 ന്‌ 4 PM ന്യൂസിൽ പ്രസിദ്ധീകരിച്ച അൽ അൻസാർ സപ്ലിമന്റിലെ ലേഖനം)
ലോകത്തിന്റെ അകലം കുറഞ്ഞു വരുന്നു. മനുഷ്യർ പരസ്പരം അകന്നു കൊണ്ടുമിരിക്കുന്നു. അശാന്തിയുടെ മുഖരിതമായ ശബ്ദമാണ്‌ എങ്ങുനിന്നും ഉയർന്നു കൊണ്ടിരിക്കുന്നത്‌. മതത്തിന്റെ പേരിൽ, പാർട്ടിയുടെ പേരിൽ, രാഷ്ട്രത്തിന്റെ പേരിൽ മനുഷ്യർ പരസ്പരം പോരടിച്ചു കൊണ്ടിരിക്കുന്നു. ഏകാതിപതികളായ ഭരണാധികാരികൾ ഭരണീയരെ കൊന്നൊടുക്കുന്നു. വസന്തങ്ങൾ വിരിയുമ്പോഴും വിരിഞ്ഞിവിടങ്ങളിൽ നിന്നും അശുഭകരമായ വാർത്തകൾ പുറത്തു വരുന്നു.

17.8.12

0 ഫിത്വ്‌ർ സകാത്ത്‌


(2012 ആഗസ്റ്റ്‌ 17 ന്‌ 4PM ന്യൂസിൽ പ്രസിദ്ധീകരിച്ചത്‌)
വിശുദ്ധിയുടെ നിറവിൽ മുസ്ലിംലോകം ഈദ്‌ ആഘോഷത്തിന്നായി തെയ്യാറെടുക്കുന്നു. കഴിഞ്ഞുപോയ ദിനരാത്രങ്ങൾ വിശ്വാസികൾക്ക്‌ ആനന്ദമേകി. നാഥന്റെ കൽപനകൾ ശിരസാ വഹിച്ച്‌ ആഹാര പാനിയങ്ങൾ ഉപേക്ഷിച്ചും ദീർഗ്ഗമായി നമസ്കരിച്ചും ഖുർആൻ പാരായണവും പ്രാർത്ഥനകളും മറ്റുമായി തന്റെ രക്ഷിതാവിലേക്ക്‌ അടുക്കാൻ പ്രയത്നിച്ചതിലുള്ള സംതൃപ്തിയോടെ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങുകയാണ്‌. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനം; തന്റെ പഞ്ചേന്ദ്രിയങ്ങളേ നിയന്ത്രിച്ചു. നോമ്പിന്റെ ചൈതന്യം നില നിർത്താൻ പരമാവധി ശ്രദ്ധിച്ചു. എങ്കിലും വീഴ്ചകൾ വന്നു പോവാം അത്‌ മനുഷ്യ സഹജമാണ്‌. അവ പരിഹരിക്കപ്പെടുകയും നോമ്പിന്റെ മുഴുവൻ പ്രതിഫലവും ലഭിക്കുകയും വേണം. അതിനുള്ള അവസരമാണ്‌ സർവ്വ ശക്തനായ തമ്പുരാൻ സകാത്തുൽ ഫിതർ നിർബന്ധമാക്കിയതിലൂടെ നൽകിയത്‌.

30.11.11

2 അദാമിന്റെ മകൻ അബുവും അബുൽ അഅലാ മൗദൂദിയും


അരാണ്‌ ആദാമും മകൻ അബുവും, അതൊരു സിനിമാ പേരാണ്‌.   'ആദാമിന്റെ മകൻ അബു.  അബു സിനിമയിലെ കഥാപാത്രമാണോ അധികപ്രസംഗി പ്രസ്തുത സിനിമ കണ്ടിട്ടില്ലാത്തതിനാൽ അതറിയില്ല. എന്നാൽ ആരാണ്‌ അബുൽ അഅ​‍്‌ലാ മൗദൂദി. ജമാഅത്തെ ഇസ്‌ലാമിയുടേ സ്ഥാപകൻ. ഇവർ രണ്ടും തമ്മിലുള്ള ബന്ധമെന്താണെന്ന്‌ ചോദിച്ചാൽ അതൊന്നു ചുരുക്കിപ്പറയാം. പ്രതിമകൾക്കെതിരിൽ ശബ്ധിച്ച ശ്രീനാരായണ ഗുരുവിന്റെ അനുയായികൾ എന്നാപ്പിന്നെ ഗുരുവിന്റെ പ്രതിമതന്നെ ആയിക്കളയാം എന്ന മട്ടിൽ ഗുരുപ്രതിമ സ്ഥാപിച്ച പോലെയുള്ള ബന്ധമാണെന്ന്‌ പറയാം.

1.9.11

2 മുസ്‌ലിം ലോകം ആഘോഷ നിർവൃതിയിൽ


(അൽ അൻസാർ സെന്ററിന്‌ വേണ്ടി എഴുതിയത്‌)
ലോക മുസ്ലിംക ആഘോഷ നിവൃതിയി. ഇന്ന്‌ ഈദു ഫിത്വ. വിശ്വാസികക്ക്‌ അല്ലാഹു അനുവദിച്ചുനകിയ ആഘോഷങ്ങളായ രണ്ട്‌ പെരുന്നാളുകളി ഒന്ന്‌. 
റമദാ, സത്യാസത്യ വിവേചന ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടമാസം. മനുഷ്യന്‌ നന്മതിന്മക വേതിരിച്ചുകാണിക്കുന്ന, ശാന്തിയുടെയും സമാധാനത്തിന്റെയും പാതക വിവരിക്കുന്ന, വ്വോപരി ശാശ്വത ജീവിത വിജയത്തിന്റെ ഫോമുല പഠിപ്പിക്കുന്ന ഗ്രന്ഥം. ആ മഹത്തായ ഗ്രന്ഥം അവതരിപ്പിക്കപ്പെട്ട പുണ്യമാസം വിശ്വാസിക സന്തോഷത്തോടെ സ്വീകരിച്ചു. തന്റെ അടിമകക്ക്‌ അല്ലാഹു ഔദാര്യമായി നകിയ, പുണ്യങ്ങ നേടാനുള്ള അസുലഭ അവസരങ്ങ അവ ഉപയോഗിച്ചു.

29.8.11

0 ഈദുൽ ഫിത്വർ


 ( ഫുഖാ സെന്ററിന്‌ വേണ്ടി 2010 എഴുതിയത്‌)
അല്ലഹു അക്ബ.................. അല്ലാഹു അക്ബ ..................
ലോക മുസ്ലിംക അല്ലാഹുവിനെ മഹത്തപ്പെടുത്തി ഈദ്‌ മുസല്ലയി ഒരുമിച്ച്‌ കൂടുന്ന സുദിനം .. ഈദു ഫിത്വ.സന്തോഷത്തോടെ ആഹ്ലാദത്തോടെ അവ ഉരുവിടുന്നു
‘അല്ലാഹു അക്ബ ....... വലില്ലാഹി ഹംദ്‌.....' സ്തുതിക അത്രയും അല്ലാഹുവിന്നാകുന്നു.
വിശ്വാസികക്ക്‌ രണ്ട്‌ ആഘോഷങ്ങളാണ്‌ അല്ലാഹു നിയമ വിധേയമാക്കിയത്‌. ഈദു ഫിത്വറും ഈദു അധയും. അവ രണ്ടും ദൈവ പ്രീതിക്കായുള്ള ത്യാഗ പരിശ്രമങ്ങളേയും അപ്പണ ബോധത്തെയും പ്രതിനിധീകരിക്കുന്നു.

25.8.11

0 സകാത്തുൽ ഫിത്വറും ഈദ്‌ ആഘോഷവും


( ഫുഖാ സെന്ററിന്‌ വേണ്ടി 2009 എഴുതിയത്‌)
പുണ്യങ്ങ പെയ്തിറങ്ങും വസന്തനാളുക വിടപറയുകയാണ്‌. അന്നപാനീയങ്ങ മുന്നിലുണ്ടെങ്കിലും സ്രഷ്ടാവിന്റെ കപന അനുസരിച്ച്‌ അവ ഉപേക്ഷിച്ചു. പക്ഷെ വ്രതശുദ്ധിയുടെ ചൈതന്യത്തെ നശിപ്പിക്കുന്ന സംസാരങ്ങളും മറ്റ്‌ പ്രവത്തനങ്ങളും ഉപേക്ഷിക്കാനായോ?. ഇല്ലെങ്കി പട്ടിണികിടന്നത്കൊണ്ട്‌ മാത്രം എന്ത്‌ ഫലം. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനവേളയി വന്ന്‌ പോകുന്ന പോരായ്മക പരിഹരിക്കാ പരമകാരുണികനായ അല്ലാഹു തന്നെ വ്യവസ്ഥ ചെയ്തു. "സകാത്തു ഫിത്വ" അത്‌ നോമ്പുകാരന്ന്‌ ശുദ്ധീകരണവും ദരിദ്രന്ന്‌ ഭക്ഷണവുമാണ്‌. നോമ്പി വന്നുപോയ വീഴ്ചക സകാത്തു ഫിത്വറി പരിഹൃതമാവണം.

10.8.11

0 സകാത്ത്‌

(അൽ അൻസാർ സെന്ററിന്‌ വേണ്ടി എഴുതിയത്‌)

ധനം മനുഷ്യന്റെ നിലനിപ്പിന്ന്‌ ഏറ്റവും അനിവാര്യമായ ഒരു ഘടകമണ്‌. മറ്റെല്ലാമെന്നത്‌ പോലെത്തന്നെ എല്ലാവക്കും ഒരു പോലെ ഇത്‌ നകപ്പെട്ടിട്ടില്ല. നമ്മുടെ സമ്പത്തും മറ്റ്‌ കൈവശമുള്ളതുമെല്ലാം തന്റെ പരിശ്രമഫലമായി മാത്രമുണ്ടായതാണെന്നും അതിന്റെ പൂണ്ണ ഉടമസ്ഥാവകാശം തന്റേതുമാത്രമാണെന്നുമാണ്‌ പൊതുവേ മനുഷ്യന്റെ ചിന്ത. എന്നാ സാക്ഷാ ഉടമസ്ഥ സ്രൃഷ്ടാവും സംരക്ഷകനും സവ്വലോക പരിപലകനുമായ അല്ലാഹുവാണെന്നാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌.അല്ലാഹുവിന്റേതാകുന്നു ആകാശ ഭൂമികളിലുള്ളതെല്ലാം. അല്ലാഹുവിങ്കലിലേക്കാണ്‌ കാര്യങ്ങ മടക്കപ്പെടുന്നത്‌. (വിശുദ്ധ ഖു 3:109) തന്റെ സ്വത്ത്‌ തനിക്ക്‌ ഇഷ്ടമുള്ളത്പോലെ സൂക്ഷിച്ച്‌ വെക്കുകയോ ചെലവഴിക്കുകയോ ചെയ്യുമെന്ന്‌ പറയാ ഒരു സത്യവിശ്വാസിക്ക്‌ അവകാശമില്ല. എല്ലാറ്റിന്റെയും ഉടമസ്ഥനായ അല്ലാഹു നമുക്ക്‌ നകിയ ധനം അവന്റെ കപനാനിദ്ദേശമനുസരിച്ച്‌ മാത്രമേ വിനിയോഗിക്കേണ്ടതും ക്രയവിക്രയം ചെയ്യേണതും.

17.5.11

5 ലീഗിന്‌ നന്ദി പറയാം വി.എസ്സിനോട്‌ പിന്നെ ജമാഅത്തിനോടും

ഏറെ ആവേശത്തോടെയായിരുന്നു പലരും പതിമൂന്നാം തീയ്യതി ടെലിവിഷനു മുന്നിൽ കുത്തിയിരുന്നത്‌. സ്ക്രീനിൽ മിന്നിമറയുന്ന നമ്പറുകളും അവതാരകരുടെ കമന്റുകളും ആവേശത്തെ തള്ളിമാറ്റി പകരം ആശ്ചര്യവും അതിനെ ചവിട്ടിമാറ്റി ആശങ്കയും നൽകി. എഴുപതെ എഴുപത്‌ എന്ന്‌ ശബ്ദമുയർത്തിയുള്ള എനോൻസ്മന്റ്‌ കേട്ടതോടെ ഉദ്വേഗത്തിന്റെ കൊടുമുടിയിലെത്തിയിരിക്കാം പലരും. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക്‌ പഠിക്കാൻ മാത്രമുണ്ട്‌. എന്താണ്‌ ഈ തെരഞ്ഞെടുപ്പ്‌ നൽകിയ സന്ദേശം എന്ന്‌ ആലോചിച്ചപ്പോൾ വന്ന ചില ചിന്തകളാണ്‌ ഈ പോസ്റ്റിന്‌ കാരണം.

16.5.11

0 അൽ ക്വയ്ദ അമേരിക്കൻ സൃഷ്ടിയോ!!


പാക്കിസ്ഥാൻ മിലിട്ടറി അക്കാദമിയുടെ സമീപത്തെ ബംഗ്ലാവിൽ താമസിക്കുകയായിരുന്ന ലാദനെ കുറിച്ച്‌ കഴിഞ്ഞ ആഗസ്റ്റിൽ (2010) ആണ്‌ അമേരിക്കൻ സേനക്ക്‌ വിവരം ലഭിച്ചതു എന്ന്‌ അവർ പറയുന്നു. ആ ഒരു പ്രസ്താവനയോട്‌ നിരീക്ഷകർ പല വിധത്തിലുമാണ്‌ പ്രതികരിച്ചിരിക്കുന്നത്‌. മുൻപ്‌ അഫ്ഗാനിനേയും, ഇറാക്കിനേയും ഇപ്പോൾ ലിബിയുടേയും കാര്യത്തിൽ നിമിഷങ്ങൾക്കുള്ളിൽ ഇടപെടുകയും സൈനിക നടപടികൾ സ്വീകരിക്കുകയും ചെയ്ത അമേരിക്കക്ക്‌ താരതമ്യേന മറ്റുള്ളവരെ അപേക്ഷിച്ച്‌ ശക്തിയോ ആയുധ ബലമോ ഇല്ലാത്ത അവരു പ്രഖ്യാപിത ശത്രുവായ ലാദന്റെ സങ്കേതത്തെ കുറിച്ച്‌ വിവരം ലഭിച്ചിട്ട്‌ നടപടി സ്വീകരിക്കാൻ എട്ടു മാസത്തോളം സമയം വേണ്ടി വന്നു! അതും ലാദൻ ഒളിച്ച്‌ താമസിച്ചുകൊണ്ടിരുന്നത്‌ പാക്കിസ്ഥാൻ മിലിട്ടറി അക്കാദമിയുടെ സമീപത്തും!!

19.4.11

48 അങ്ങിനെ......... ജമാഅത്തെ ഇസ്‌ലാമി പെറ്റു.

എന്തല്ലാമായിരുന്നു, ദീനും ദുനിയാവും രണ്ടാക്കി. ഇസ്‌ലാം ദീനിനെ തുണ്ടാക്കി.
മതവും രാഷ്ട്രീയവും വിഭജിച്ചു. മറ്റുള്ളവരുടെ തൗഹീദ്‌ മുറിയൻ തൗഹീദാണ്‌ അവർക്ക്‌ ദീനിന്‌ ഒരു നേതൃത്വം രാഷ്ട്രീയത്തിന്‌ മറ്റൊരു നേതൃത്വം
, അവരുടെ തൗഹീദ്‌ അബൂജഹ്‌ലിന്റെ തൗഹീദാണ്‌. അങ്ങിനെ പോവുന്നു ജമാഅത്തിന്റെ സഹിഷ്‌ണുതയോടെയുള്ള ആരോപണങ്ങൾ. ഇപ്പോ എന്തായി, മൗദൂദികൾക്കും രാഷ്ട്രീയത്തിന്‌ മറ്റൊരു നേതൃത്വം.!! അല്ലെങ്കിലും ദീനും ദുനിയാവും ഒന്നുതന്നെയായി കാണുന്ന ജമാഅത്ത്‌ പാർട്ടിക്ക്‌ പണ്ടേ ഒരു പൊളിറ്റിക്കൽ സെക്രട്ടറിയുണ്ട്‌. അദ്ദേഹമാണ്‌ ഈ അടുത്ത്‌ പിണറായി സംഖാവുമായി നിശ്ചയിക്കൽ നടത്തിയയ്തിന്റെ പേരിൽ ഇറങ്ങിപ്പോന്നത്‌. ഉടനെ പാർട്ടി അണികൾക്ക്‌ സർക്കുലർ അയച്ചു. അദ്ദേഹം വ്യക്തിപരമായ കാരണത്താലാണ്‌ പാർട്ടി വിട്ടത്‌. അല്ലാതെ ആദർശപരമായ പ്രശ്നമല്ല എന്ന്‌. അങ്ങിനെയല്ലേ പറയൂ, പറയാവൂ. അതല്ലേ ദീൻ.